2018, ഫെബ്രുവരി 10, ശനിയാഴ്‌ച

ഇന്ത്യൻ നയതന്ത്രത്തിന്റെ പരാജയമാണ് റാഫേൽ യുദ്ധ വിമാന കരാർ!!

മോദി സാർക്കാരെ??
ഇന്ത്യൻ ജനത എല്ലാവരും ചാണകം ഭുജിക്കുന്നവരോ ഗോമൂത്രം കുടിക്കുന്നവരോ അല്ല!! റാഫേൽ വിമാന ഇടപാടിൽ താങ്കളോട് വിവരണം ചോദിച്ചാൽ അതിന് മറുപടി പറയേണ്ട ബാധ്യത അങ്ങേക്കും അങ്ങയുടെ മന്ത്രിസഭക്കും ഉണ്ട്!! നയതന്ത്ര ആസൂത്രണ പോരാഴ്മ മറച്ചു വെക്കാൻ ദേശസ്നേഹം ഉപയോഗിക്കുന്നത് പോലും മോദി സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്!! മുൻ ബിജെപി സർക്കാരിന്റെ കാലത്തു ദേശ സ്നേഹം മൂലം ശവപ്പെട്ടി കുംഭകോണം നടത്തിയത് ഇന്ത്യൻ ജനത മറന്നിട്ടില്ല!! ഓഹരി കുംഭകോണം നടത്തി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം വിളിച്ചു കൂവി ബിജെപിയുടെ ദേശസ്നേഹം ഇൻഡ്യൻ ജനത കണ്ടതാണ്!! മോദിയുടെ പ്രധാനമന്ത്രി കസേരക്ക് ബദലായി അംബാനി കുടുംബത്തിന് റാഫേൽ വിമാന കരാർ വഴി മോദി സർക്കാർ അഴിമതി കുംഭകോണത്തിന് തറക്കല്ലിട്ടു എന്നു പൊതു ജനം പറഞ്ഞാൽ രാജ്യദ്രോഹി എന്നു വിളിച്ചു മൂലക്കിരുത്താമെന്നു വിചാരിക്കരുത്!!

യുപിഎ സര്‍ക്കാരിന്റെ കാലത്ത് എത്തിച്ചേര്‍ന്ന ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ)!! മോഡിസര്‍ക്കാര്‍ നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). മാത്രമല്ല, 2012ലെ പ്രാഥമിക കരാര്‍പ്രകാരം 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി #ദാസ്സൂദ് തയ്യാറായിരുന്നു!! മോഡി സര്‍ക്കാരിന്റെ അന്തിമ കരാര്‍ പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലും സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്?? 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് മോദി സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് ദസ്സൂദ് കമ്പനിയുമായി മോദി കരാർ ഒപ്പുവെച്ചത്!!

സുരക്ഷാകാര്യ സമിതിയുടെ അനുമതി വാങ്ങാതെയാണ് പ്രധാനമന്ത്രി മോഡി 2015 ഏപ്രിലില്‍ പാരീസില്‍ കരാര്‍ പ്രഖ്യാപിച്ചതെന്ന വിവരവും പുറത്തുവന്നിരിക്കുന്നു!!ഇക്കാര്യത്തിലും വിശദീകരണം നല്‍കാന്‍ പ്രതിരോധമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പോലും തയ്യാറായില്ല!. UAPA യുടെ കരാര്‍പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കാനും ശേഷിക്കുന്ന 118 എണ്ണം സാങ്കേതികവിദ്യകൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. മോദിയുടെ പുതിയ കരാര്‍പ്രകാരം സാങ്കേതിക വിദ്യ കൈമാറ്റമില്ല. #മുകേഷ്_ അനില്‍ അംബാനിമാരുടെ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുകയും ചെയ്തു!!. സർക്കാർ ചെലവിൽ മോഡി ടൂറിൽ കോപറേറ്റ് മുതലാളിമാർ ആനന്ദം കണ്ടെത്തുന്നത് പൊതുജനത്തിന് മനസ്സിലാക്കാം!! 36 വിമാനം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രി സീത രാമയ്യയുടെ നിലപാട് കിണറ്റിൽ വീണ പൂച്ചയെ പോലെയാണ്!! രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് തുടക്കത്തില്‍ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം തകിടംമറിച്ചാണ് ഉയര്‍ന്ന വിലയില്‍ 36 വിമാനം വാങ്ങുന്നത്.

നയതന്ത്ര ആസൂത്രണ പരാജയത്തിൽ നിന്നും രക്ഷപ്പെടാൻ മോദി ലോക സഭയിൽ ഹിറ്റ്‌ലർ സംസ്കാരത്തിന്റെ ഗീബൽസ്യൻ തന്ത്രം പയറ്റിയത് റാഫേൽ അഴിമതി ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ തന്നെയായിരുന്നു എന്നു സമൂഹം ചിന്തിച്ചാൽ ന്യായീകരിക്കാൻ RSS ആസ്ഥാനം മതിയാവില്ല!! ഫ്രഞ്ചു കമ്പനി ദസ്സൂദ് ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം!. ഈ കരാറിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യതക്ക് കൂടുതൽ എന്തു വേണം!!

റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ ഈജിപ്തും ഖത്തറുമാണ് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു!!. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി– ഒരു വിമാനവില 26.2 കോടി യൂറോ!!എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും!! പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾക്കു കരാർ ഒപ്പിട്ടത്. റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ലെന്നാണ് ആരോപണം ഉയർന്ന ദിവസങ്ങളിൽ പുറത്തുവന്ന വിശദീകരണങ്ങളെങ്കിൽ, ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന. ചായ മാക്കാനിയിയിൽ പോലും റാഫേൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് രാജ്യസ്നേഹം തന്നെയാണ് സാർക്കാരെ!!

##കടപ്പാട് അറിവും പത്ര മാധ്യമങ്ങൾ#$

2 അഭിപ്രായങ്ങൾ: