2018, ഫെബ്രുവരി 24, ശനിയാഴ്‌ച

പടവലം മാതിരി കേരളം NO: 1👎👎

കൊലപാതകം, അഴിമതി, കെടുകാര്യസ്ഥത, രാജ്യാന്തര തട്ടിപ്പ് മുതൽ സ്ത്രീ പീഡനം, ദളിത്_ന്യൂനപക്ഷ പീഡനം എല്ലാത്തിലും കേരളം ഒന്നാമത്..പിണറായി വിജയന്റെ സർക്കാരിന് വിപ്ലവത്തിൽ പൊതിഞ്ഞ അഭിനന്ദനങ്ങൾ👈👈👈


പിണറായി സർക്കാർ പാർട്ടി സമ്മേളനത്തിന് നൽകുന്ന പരിഗണന പോലും പൊതു ജന ക്ഷേമത്തിന് നൽകുന്നില്ല!! സർക്കാരിന്റെ പാർട്ടി ഗുണ്ടാ കൊലപാതക സ്റ്റാലിനിസ്റ്റ് സിദ്ധാന്തം മുറുകെ പിടിച്ചു സമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെയാണ് ഉത്തരേന്ത്യ മോഡൽ ആൾക്കൂട്ട ആക്രമണത്തിന് തുനിയുന്നത്!! നിയമ പാലകരുടെ പോലീസിന്റെ നിയന്ത്രണവും പ്രവർത്തനവും കണ്ണൂരിന്റെ അഴിക്കോടൻ മന്ദിരത്തിൽ നിന്നും നിയന്ത്രിക്കുന്ന തരത്തിൽ കേരള ഭരണം കൂപ്പുകുത്തി!! ചോട്ടാ സഖാക്കന്മാർ നരേന്ദ്ര മോഡി ക്ക് പഠിച്ചത് മൂലം ഗർഭം കലക്കൽ നടത്തിയത് ഒരുഭാഗത്ത് തുടരുമ്പോൾ മറുഭാഗത്ത് ആശയം കൊണ്ടു നേരിടാൻ കഴിയാത്തതിന്റെ ഫാസിസ മനോഭാവം 51 വീട്ടിൽ നിന്നും 40 വെട്ടിലേക്ക് ചുരുക്കി കൊലപാതകത്തിന് നേതൃത്വം നൽകുന്നു!! ഉദ്യോഗസ്ഥ മെഷിനറികൾ പോലും ആള്കൂട്ട _രാഷ്ട്രീയ കൊലപാതത്തിന് കിടക്കപ്പായ പങ്കിടുന്നു!!

രാഷ്ട്രീയ ആദർശം കൊണ്ടു നേരിടാൻ സിപിഐഎംനു സാധിക്കാത്തത് കൊണ്ടു തന്നെയാണ് സുഹൈബു എന്ന ചെറുപ്പകാരനെ അരിവാൾ പാർട്ടി അറിവാൾ കൊണ്ടു അരിഞ്ഞു കൊലപ്പെടുത്തിയത്!! സിപിഐഎം പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ കുലംകുത്തിയായി മാറിയതും അഞ്ചിൽ ഒന്നു പേർ പാർട്ടി വിട്ടുപോകുന്നതും മുൻകാല പ്രവർത്തന ഫലമാണ്!!
കൊന്നു തള്ളിയതിന്റെ കണക്കുകൾ കൊണ്ടു തന്നെയാണ് 575 സഖാക്കളെ രക്തസാക്ഷി മണ്ഡപത്തിൽ അടക്കം ചെയ്തത്!! രക്തസാക്ഷി ആകുവാനും ദീപശിഖ ഏറ്റുവാങ്ങി കൊണ്ടു നടക്കുവാനും പാവപ്പെട്ടവനും കുടുംബവും, മറുഭാഗത്ത് പാർട്ടി നേതാക്കന്മാരുടെ മക്കൾ കോടീശ്വര ശീതള ഛായായിൽ അങ് കോപ്പറേറ്റ് രാജ്യത്ത് സുഖമായി ജീവിക്കുന്നത് മുൻകാല പാർട്ടി നേതാക്കളുടെ കമ്യൂണിസ ജീവിതത്തിന് എതിർ തന്നെയാണ്??

പല സർക്കാരുകളും ആദിവാസി പ്രോജക്ടുകൾ തയ്യാറാക്കിയത് വിസ്മരിക്കാനാവില്ല!! സന്നദ്ധ സംഘടനകളും ഇടനിലക്കാരും സർക്കാർ ഉദ്യോഗ പ്രമാണികളും ഈ പദ്ധതി കൊണ്ടു തടിച്ചു കൊഴുക്കുമ്പോൾ ആദിവാസി മെലിഞ്ഞു ശോഷിച്ചു പോകുന്നത് യുദ്ധ കാലാടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കണം!! എംപിയും എംഎൽഎ തുടങ്ങി ത്രിതല പഞ്ചായത്തു സംവിധാനം ഒരേ കുടക്കു കീഴിൽ നിന്നും ബാർ മുതളിമാർക്ക് വേണ്ടി തച്ചുടച്ചതിന്റെ പരിണിത ഫലം ഫലമാണ് ആദിവാസി മധു!! ആദിവാസികൾ ഭക്ഷണവും വസ്ത്രവും മരുന്നും കിട്ടാതെ അലയുന്നവർ പ്രകൃതരല്ല എന്ന ഓർമ പരിഷ്കാരി പ്രകൃതർക്ക് ഓര്മവേണം!! പിണറായി അധികാരത്തിൽ വന്ന ശേഷംദളിത് സ്ത്രീയെ പാർട്ടിക്കും വേണ്ടി കള്ളകേസിൽ കുടുക്കി തുടക്കം കുറിച്ചതിന് ശേഷം വിനായകൻ എന്ന പ്ലസ് ടൂ വിദ്യാർത്ഥിയെ പോലീസ് മുഖാന്തിരം ആത്മഹത്യ പ്രേരണ നൽകി കൊലപ്പെടുത്തിയത് മാത്രം മതി സർക്കാരിന്റെ ദളിത് സ്നേഹം മനസ്സിലാക്കാൻ!! പതിമൂന്നിൽ പരം ആദിവാസി ദളിത് കൊലപാതക ആത്മഹത്യ നടന്നിട്ട് സന്ദർശിക്കാൻ പിണറായി മുഖ്യനും മന്ത്രിമാർക്കും സമയം കിട്ടിയിട്ടില്ല എന്നതും കൂട്ടി വായിക്കേണ്ടതാണ്!

പ്രവാസ ജീവിതത്തിൽ നിന്നും ജീവിതം കരകയറുവൻ പാടുപെടുന്ന പ്രവാസികളെ കൊഞ്ഞനം കുത്തി കളിയാക്കുന്ന സർക്കാർ ചതുപ്പു ചുവപ്പു നാട ശക്തമാക്കി ആത്മഹത്യ ചെയ്യാൻ നിർബന്ധിത സഹചര്യമൊരുക്കുന്നു!! അതിന്റെ നേർ സാക്ഷ്യമാണ് കൊല്ലം ജില്ലയിലെ പത്തനാപുരം പുനലൂർ സ്വദേശി സുഗതന്റെ ആത്മഹത്യ!! കായൽ ചാണ്ടിമാർക്കും, ചതുപ്പു നിലം സിഗരറ്റ് മുതലാളിമാർക്കും, മലകളും കുന്നുകളും അൻവർമാർക്കും നികത്താനും കൈയ്യേറാനും വമ്പൻ പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തിപ്പിക്കാനും സർക്കാരിനോ സർക്കാരിന്റെ പാർട്ടിക്കാർക്കോ ഒരു ബുദ്ധിമുട്ടും ഇല്ല!! കയ്യേറ്റം നടത്തുന്നവന്റെ നാലണ അണ്ണാക്കിൽ തിരുകി കിട്ടിയാൽ കൊടി നാട്ടൽ നാടകവും സമരവും കാണാനും കിട്ടില്ല!!

ഓരോ പ്രവാസിയേയും മോഹം നൽകി പിണറായി വഞ്ചിച്ചു!! പ്രവസത്തിൽ നിന്നും പ്രവാസി തിരിച്ച് വന്നാൽ 6മാസത്തെ ശമ്പളം തരാമെന്നു പറഞ്ഞത് പ്രവാസികൾ മറന്നിട്ടില്ല!?ഏതെങ്കിലും ഒരു പ്രവാസിക്ക് പിണറായി ശമ്പളം കിട്ടിയിട്ടുണ്ടോ?? പ്രവാസികൾക്ക് ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ വാരി പ്രഖ്യാപിച്ചു എന്നല്ലാതെ നിലവിൽ വരുത്താൻ സാധിച്ചിട്ടില്ല!! പ്രവാസി കുറി സ്വപ്നം കാണുന്ന സാർക്കാരെ !!പ്രവാസികൾക്ക് നട്ടെല്ല് പണയം വെക്കാതെ അധ്വാനിച്ചു ജീവിക്കുവാൻ മാത്രം ചുവപ്പ് നാട ഒന്നു ഒഴിവാക്കി തന്നാൽ മതി! സർക്കാർ പ്രഖ്യാപനം നടത്തി പാണരെ പാട്ട് ഫേസ്ബുക്കിലും tv പ്രോഗ്രാമുകളിലും നിറയട്ടെ!!

NB: ബൂർഷോസി കമ്മ്യൂണിസ്റ്റുകരായ cpi ആദ്യം സ്വാന്തം വകുപ്പിലെ വന ഉദ്യോഗസ്‌ഥരെ ക്യാപിറ്റൽ പണിഷ്മെന്റ് ചെയ്തിട്ട് മതി പാർട്ടി സമ്മേളനത്തിൽ ആദിവാസി മധുവിന്റെ ഫോട്ടോ വെച്ചുള്ള പരസ്യം!!



2018, ഫെബ്രുവരി 10, ശനിയാഴ്‌ച

ഇന്ത്യൻ നയതന്ത്രത്തിന്റെ പരാജയമാണ് റാഫേൽ യുദ്ധ വിമാന കരാർ!!

മോദി സാർക്കാരെ??
ഇന്ത്യൻ ജനത എല്ലാവരും ചാണകം ഭുജിക്കുന്നവരോ ഗോമൂത്രം കുടിക്കുന്നവരോ അല്ല!! റാഫേൽ വിമാന ഇടപാടിൽ താങ്കളോട് വിവരണം ചോദിച്ചാൽ അതിന് മറുപടി പറയേണ്ട ബാധ്യത അങ്ങേക്കും അങ്ങയുടെ മന്ത്രിസഭക്കും ഉണ്ട്!! നയതന്ത്ര ആസൂത്രണ പോരാഴ്മ മറച്ചു വെക്കാൻ ദേശസ്നേഹം ഉപയോഗിക്കുന്നത് പോലും മോദി സർക്കാരിന്റെ പിടിപ്പുകേട് തന്നെയാണ്!! മുൻ ബിജെപി സർക്കാരിന്റെ കാലത്തു ദേശ സ്നേഹം മൂലം ശവപ്പെട്ടി കുംഭകോണം നടത്തിയത് ഇന്ത്യൻ ജനത മറന്നിട്ടില്ല!! ഓഹരി കുംഭകോണം നടത്തി ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം വിളിച്ചു കൂവി ബിജെപിയുടെ ദേശസ്നേഹം ഇൻഡ്യൻ ജനത കണ്ടതാണ്!! മോദിയുടെ പ്രധാനമന്ത്രി കസേരക്ക് ബദലായി അംബാനി കുടുംബത്തിന് റാഫേൽ വിമാന കരാർ വഴി മോദി സർക്കാർ അഴിമതി കുംഭകോണത്തിന് തറക്കല്ലിട്ടു എന്നു പൊതു ജനം പറഞ്ഞാൽ രാജ്യദ്രോഹി എന്നു വിളിച്ചു മൂലക്കിരുത്താമെന്നു വിചാരിക്കരുത്!!

യുപിഎ സര്‍ക്കാരിന്റെ കാലത്ത് എത്തിച്ചേര്‍ന്ന ധാരണപ്രകാരം ഒരു വിമാനത്തിന്റെ വില 8.095 കോടി ഡോളറായിരുന്നു (526.1 കോടി രൂപ)!! മോഡിസര്‍ക്കാര്‍ നല്‍കുന്നത് 24.17 കോടി ഡോളറാണ് (1570.8 കോടി രൂപ). മാത്രമല്ല, 2012ലെ പ്രാഥമിക കരാര്‍പ്രകാരം 126 വിമാനം 54,000 കോടി രൂപയ്ക്ക് ലഭ്യമാക്കാന്‍ ഫ്രഞ്ച് കമ്പനി #ദാസ്സൂദ് തയ്യാറായിരുന്നു!! മോഡി സര്‍ക്കാരിന്റെ അന്തിമ കരാര്‍ പ്രകാരം 59,000 കോടി രൂപയ്ക്ക് 36 വിമാനം മാത്രമാണ് ലഭിക്കുക. ഇക്കാര്യത്തിലും സര്‍ക്കാര്‍ നിലപാട് ദുരൂഹമാണ്?? 126 വിമാനം വാങ്ങുന്നതിന്റെ സാമ്പത്തിക ഭാരം കണക്കിലെടുത്താണ് കരാര്‍ 36 വിമാനത്തിന്റേതായി വെട്ടിക്കുറച്ചതെന്ന് മോദി സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിരുന്നു. 126 വിമാനത്തിന്റെ വിലയേക്കാള്‍ കൂടുതലാണ് 36 എണ്ണത്തിന് ദസ്സൂദ് കമ്പനിയുമായി മോദി കരാർ ഒപ്പുവെച്ചത്!!

സുരക്ഷാകാര്യ സമിതിയുടെ അനുമതി വാങ്ങാതെയാണ് പ്രധാനമന്ത്രി മോഡി 2015 ഏപ്രിലില്‍ പാരീസില്‍ കരാര്‍ പ്രഖ്യാപിച്ചതെന്ന വിവരവും പുറത്തുവന്നിരിക്കുന്നു!!ഇക്കാര്യത്തിലും വിശദീകരണം നല്‍കാന്‍ പ്രതിരോധമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പോലും തയ്യാറായില്ല!. UAPA യുടെ കരാര്‍പ്രകാരം 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ചുനല്‍കാനും ശേഷിക്കുന്ന 118 എണ്ണം സാങ്കേതികവിദ്യകൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. മോദിയുടെ പുതിയ കരാര്‍പ്രകാരം സാങ്കേതിക വിദ്യ കൈമാറ്റമില്ല. #മുകേഷ്_ അനില്‍ അംബാനിമാരുടെ സ്ഥാപനങ്ങള്‍ക്ക് നിര്‍മാണപ്രക്രിയയില്‍ പങ്കാളിത്തം ലഭിക്കുകയും ചെയ്തു!!. സർക്കാർ ചെലവിൽ മോഡി ടൂറിൽ കോപറേറ്റ് മുതലാളിമാർ ആനന്ദം കണ്ടെത്തുന്നത് പൊതുജനത്തിന് മനസ്സിലാക്കാം!! 36 വിമാനം വാങ്ങുന്നതിനാല്‍ സാങ്കേതികവിദ്യ കൈമാറ്റം എന്നതിന് വാണിജ്യപരമായ സാധുതയില്ലെന്നാണ് പ്രതിരോധമന്ത്രി സീത രാമയ്യയുടെ നിലപാട് കിണറ്റിൽ വീണ പൂച്ചയെ പോലെയാണ്!! രാജ്യത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി റാഫേല്‍ വിമാനങ്ങളുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന കാഴ്ചപ്പാടാണ് തുടക്കത്തില്‍ വ്യോമസേനയ്ക്ക് ഉണ്ടായിരുന്നത്. ഇതെല്ലാം തകിടംമറിച്ചാണ് ഉയര്‍ന്ന വിലയില്‍ 36 വിമാനം വാങ്ങുന്നത്.

നയതന്ത്ര ആസൂത്രണ പരാജയത്തിൽ നിന്നും രക്ഷപ്പെടാൻ മോദി ലോക സഭയിൽ ഹിറ്റ്‌ലർ സംസ്കാരത്തിന്റെ ഗീബൽസ്യൻ തന്ത്രം പയറ്റിയത് റാഫേൽ അഴിമതി ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ തന്നെയായിരുന്നു എന്നു സമൂഹം ചിന്തിച്ചാൽ ന്യായീകരിക്കാൻ RSS ആസ്ഥാനം മതിയാവില്ല!! ഫ്രഞ്ചു കമ്പനി ദസ്സൂദ് ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം!. ഈ കരാറിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യതക്ക് കൂടുതൽ എന്തു വേണം!!

റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ ഈജിപ്തും ഖത്തറുമാണ് എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു!!. ഈജിപ്ത് 24 എണ്ണം 520 കോടി യൂറോയ്ക്കാണു വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി– ഒരു വിമാനവില 26.2 കോടി യൂറോ!!എന്നാൽ ഖത്തർ ഇപ്പോൾ 12 വിമാനങ്ങൾ കൂടി വാങ്ങിയപ്പോൾ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. ആകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോ.

രണ്ടാം ഘട്ടത്തിൽ വാങ്ങുമ്പോൾ വില അൽപം കുറയുക പതിവാണെങ്കിലും ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് ആരോപണങ്ങളുടെ മൂർച്ച കൂട്ടും!! പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾക്കു കരാർ ഒപ്പിട്ടത്. റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിൽ ആശങ്കകളില്ലെന്നാണ് ആരോപണം ഉയർന്ന ദിവസങ്ങളിൽ പുറത്തുവന്ന വിശദീകരണങ്ങളെങ്കിൽ, ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന. ചായ മാക്കാനിയിയിൽ പോലും റാഫേൽ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത് രാജ്യസ്നേഹം തന്നെയാണ് സാർക്കാരെ!!

##കടപ്പാട് അറിവും പത്ര മാധ്യമങ്ങൾ#$

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

മലർ പൊടിക്കാരന്റെ കേന്ദ്ര ബജറ്റ്



മോദി_അരുൺ ജെയ്റ്റ്‌ലി കൂട്ടുകെട്ടിന്റെ കേന്ദ്ര ബജറ്റിനെ ജനപ്രിയ ബജറ്റ്‌ എന്നു പാടി നടന്ന സംഘി കുട്ടികൾ വരെ ശൂലം അണ്ണാക്കിൽ കയറിയ പെരുവത്തിലായി. കോപറേറ്റ് ഭീമന്മാർക്ക് കൊള്ളയടിക്കാൻ പാകത്തിൽ ബജറ്റ് അവതരിപ്പിച്ചു ഈ സർക്കാർ പവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും നടുവൊടിച്ചു. നോട്ടു നിരോധനത്തിൽ ആനന്ദം കണ്ടത്തിയ മോഡി സർക്കാർ സമ്പത് വ്യവസ്ഥയെ കാലി തൊഴുത്തിൽ കൂട്ടി കെട്ടി. 2017 _18ൽ  ധനക്കമ്മി 3.2 എത്തിക്കുമെന്ന് പറഞ്ഞു നടന്നതും 2018_19ൽ 4.1 ലേക്ക് കൂപ്പുകുത്തിയതും ഭരണ പരാജയം തന്നെയാണ്. പെട്രോളിയം ബാരലിന്റെ വില 30രൂപ താഴെ രേഖപെടുത്ത്തിയ കാലത്തും ധനക്കമ്മി ഉയർന്നത് അപകടകരമാണ്. മുൻ കാലങ്ങളിൽ ആഗോള പെട്രോളിയം വിലവർദ്ധന വിലങ്ങു തടിയായി നിലനിന്നിട്ടു പോലും ഇന്ത്യൻ സാമ്പത്തിക രംഗം പിടിച്ചു നിന്നതിന് കോണ്ഗ്രസ്സ് സർക്കാരിനെ അഭിനന്ദിക്കണം നാമോരോരുത്തരും!! ആഗോള വിപണിയിൽ വൻ മാന്ദ്യം ഉണ്ടായപ്പോഴും വിപണി പിടിച്ചു നിരത്തിയും കർഷക കടവും  വിദ്യാഭ്യാസ വായ്‌പയും എഴുതി തള്ളിയ മൻമോഹൻ സിങ് സർക്കാർ തന്നെയാണ് കൊലമാസ്!! നോട്ടു നിരോധനത്തിൽ മാർക്കറ്റിൽ നിന്നും രൂപ കഷ്ടപ്പെടുന്നതിന്റെ അവസ്‌ഥ ഈ ബജറ്റിൽ നിന്നും വായിക്കാവുന്നതാണ്!! 3 ലക്ഷം കോടി രൂപയുടെ ആവശ്യകത മാർക്കറ്റിൽ രൂപക്ക് അവശ്യമുള്ളതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പെട്രോളിയം വിലവർദ്ധനവിൽ പൊതുജനം അറ്റമില്ല കയത്തിൽ മുങ്ങിത്താഴുമ്പോൾ മോദി സർക്കാർ പെട്രോളിയം സെസിൽ ചെറിയ തോതിൽ കുറക്കുകയും അതേപടി സർക്കാർ അവശ്യ ഘടകങ്ങലിലേക്ക് മാറ്റി ഒരു തരത്തിൽ പൊതു ജനത്തെ പറ്റിച്ചു. ഈ മോദി സർക്കാർ കൈകൊണ്ട പദ്ധതികൾ എല്ലാം പരാജയപ്പെട്ടു. കർഷക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വേണ്ടി PMFBY എന്ന ഫസൽ ഭീമ യോജന എന്ന പദ്ധതി കോപറേറ്റ് കമ്പനിക്ക് വളക്കൂറായി മാറി. 21500 കോടി സർക്കാരിൽ നിന്നും കർഷകരിൽനിന്നും കമ്പനിയിലേക്ക് ഒഴുകുകയും ചെയ്‌തു. അതിൽ നിന്നും 741 കോടി 3.5%താഴെ മാത്രമാണ് കർഷകർക്ക് വിതരണം ചെയ്തത്. കോപറേറ്റ് ഭീമന്മാർക്ക് ഭീമ യോജന ഭീമകര ലഭമായി മാറി. മോഡി സർക്കാർ പൊതു പണം കുത്തക കമ്പനികൾക്ക് തീറെഴുതി കൊടുത്തു പിടിച്ചത് കൊണ്ടു തന്നെയാവാം 5 കോടി ജനങ്ങൾക്ക് 5ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടിപ്പുമായി വന്നിരിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഒന്നാന്തരം ലീഗൽ അഴിമതി തന്നെയെന്നു ജനങ്ങൾ പറഞ്ഞാൽ കേന്ദ്ര സർക്കാറിന് മറുപടി ഉണ്ടാകുകയില്ല. 5 ലക്ഷം പേർക്ക്  ഇൻഷുറൻസ് പരിരക്ഷക്ക് മോഡി സർക്കാർ കണ്ടത്തിയ തുക 4 ലക്ഷം കോടി രൂപയാണ്. ചുരുക്കം പറഞ്ഞാൽ ആരോഗ്യമില്ലാത്ത സർക്കാരിൽ നിന്നും പൊതുജനത്തിന് ആരോഗ്യം പ്രതീക്ഷിക്കേണ്ട!!

#ഫോട്ടോ കടപ്പാട് ചന്ദ്രിക