2017, ഏപ്രിൽ 20, വ്യാഴാഴ്‌ച

ഇലെക്ഷൻ കമ്മീഷൻ കുടുങ്ങി

വോട്ടിങ് മെഷീൻ, വെല്ലുവിളി വേണ്ട,
15 മിനിറ്റ് തരൂ, ഇലക്‌ഷൻ കമ്മീഷനോടു ഹരി പ്രസാദ്...
ആരോപണങ്ങളുടെ കുത്തൊഴുക്കിലും ഒരു സാങ്കേതിക ശക്തിക്കും വോ‌ട്ടിങ് മെഷീൻ ഹാക്കിങ്ങിലൂടെ  തകർക്കാനാവില്ലെന്ന നിലപാടിലാ‌ണ് തിരഞ്ഞെ‌ടുപ്പ് കമ്മിഷൻ...
ഇതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) പരിശോധിച്ച് ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് തെളിയിക്കാൻ ‌‌‌സാങ്കേതിക വിദക്ദ്ധരെ വെല്ലുവിളിക്കുകയും ചെയ്തു  വെല്ലുവിളി സ്വീകരിച്ച് കഴിഞ്ഞ ദിവസം നേരത്തെ ഇവിഎം ഹാക്ക് ചെയ്ത് വിജയിച്ച വ്യക്തി രംഗപ്രവേശനം ചെയ്തത് തിരങ്ങെടുപ്പു കമ്മീഷനെ ഞെട്ടിച്ചു .
ഹരി കെ. പ്രസാദ്. 2009ൽ വോ‌‌ട്ടിങ് മെഷനിൽ കൃത്രിമം സാധ്യമാ‌ണെന്ന് വിഡിയോ സഹിതം തെളിയിച്ച കംപ്യൂട്ടര് വിദക്ദ്ധനാണ്  വിദേശ ഐ ടി വിദക്ദ്ധരും തിരഞ്ഞെടുപ്പ് കമ്മീഷനെ കളിയാക്കിയിരുന്നു .
..ഇവിഎം ഹാക്ക് ചെയ്യാനാകില്ലെന്നുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആ വെല്ലുവിളി വെറുതെയാണെന്ന് ഹരി കെ പ്രസാദ് വെല്ലുവിളിക്കുന്നത് .
ഇലക്ഷന് കമ്മീഷന് തെറ്റ് ആവർത്തിക്കുകയാണ് .
തെരഞ്ഞെടുപ്പുകളില് വനുതോതില് കൃത്രിമം നടന്നു എന്നത് സാമാന്യ വിവരമുള്ള ആര്ക്കും മനസിലാകും .സാങ്കേതിക വിദക്ദ്ധരെ മുഖവിലക്കെടുക്കാതെ ഇന്ത്യന് ജനാധിപത്യം തകർക്കാനുള്ള ഗൂഡാലോചന നടക്കുമ്പോള്  .തിരഞ്ഞെടുപ്പ്   കമ്മീഷന് അതിനു കൂട്ടുനിൽക്കുന്നു എന്ന സംശയം ശക്ത്തമാണ് . ഹരി കെ പ്രസാദ് പറയുന്നു .
നെറ്റ്‍ഇന്ത്യ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടായിരുന്ന ഹരി പ്രസാദിനെ ഇവിഎം മോഷണക്കുറ്റം ചുമത്തി 2010 ലു അറസ്റ്റ് ചെയ്തിരുന്നു .
വോട്ടിങ് മെഷീനുകളില് കൃത്രിമം നടത്താന് കഴിയും എന്ന് തെളിയിച്ച എന്നെ അറസ്റ്റ് ചെയ്തത് തന്നെ ഇലക്ഷന് കമ്മീഷന്റെ വിശ്വാസ്യത നഷ്ട്ടപ്പെടുത്തുന്നുവെന്നു അദ്ദേഹം പറഞ്ഞു .
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡെമോണ്‍സ്ടേഷൻ വിഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം വോട്ടിങ് മെഷീന്‍ മോഷ്ടിച്ചെന്നാരോപിച്ച്   ഹരി കെ പ്രസാദിനെ അന്ന് അറസ്റ്റ് ചെയ്തത് .

ഇലക്ട്രോണിക് ഉപകരണമാണോ, എങ്കിൽ ഹാക്ക് ചെയ്ത് മാറ്റാമെന്നാണ് ഹരി പ്രസാദ് വാദിക്കുന്നത്...വ്യക്തമായ രൂപത്തില്‍ രസീത് നല്‍കപ്പെടാത്ത ഒരു ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും സുരക്ഷിതമല്ല...ടെക്‌നോളജിയെ കുറിച്ച് അറിയുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമാണിത്..
.തിരഞ്ഞെടുപ്പ് കമ്മീഷൻ  വെല്ലുവിളിക്കുന്നതിന് പകരം എന്തുകൊണ്ടാണ്  രസീത് നൽകുന്ന സംവിധാനത്തോടെ മെഷീനുകള് പുനഃക്രമീകരിക്കുന്നില്ല ? .
എന്തുകൊണ്ട് തിരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില് അട്ടിമറി നടന്നോ എന്ന് പരിശോധിക്കുന്നില്ല ?  ഹരി കെ പ്രസാദിന്റെ ചോദ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി ഇല്ല .
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് മുതല്  വോട്ടിങ് മെഷീനുകളില് കൃത്രിമം നടത്തിയാണ് ബിജെപി വിജയിച്ചതെന്ന ആരോപണം നിലനിൽക്കുന്നതിനിടയിലാണ്  ഹരി കെ പ്രകാശിന്റെ രംഗപ്രവേശം .
മധ്യപ്രദേശില് വോട്ടിങ് മെഷീനില് കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന്  പുതിയ മെഷീന് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയ  സ്ഥലങ്ങളിലെല്ലാം കോൺഗ്രസിനും സഖ്യ കക്ഷികള്ക്കും വന് മുന്നേറ്റം ഉണ്ടായതും ബിജെപിയെ കൂടുതല് പ്രതിരോധത്തിലാക്കുന്നു .
മോഡി വോട്ടിങ്  മെഷീന് തിരിമറിയിലൂടെ പ്രധാനമന്ത്രി കസേരയില് എത്തിയ വ്യത്തിയാണെന്നുള്ള ദുഷ്പ്പേരും ബിജെപി ക്കു ചുമക്കേണ്ടി വന്നിരിക്കുന്നു .
നിലവിലുള്ള വോട്ടിങ് മെഷീനുകള് മാറ്റി ബാലറ്റ് പേപ്പര് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കക്ഷികള് പ്രസിഡന്റിന് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരുന്നു .മോഡിയുടെ കീഴില്  നിഷ്പക്ഷമായി  തിരഞ്ഞെടുപ്പ് നടക്കില്ലെന്നു പ്രതിപക്ഷം സുപ്രീം കോടതിയിലും  പരാതി നൽകിയിരുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ